ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ക്രിസ്‌തുവിന്റെ പ്രതിമ തകർന്നു. ഞായറാഴ്‌ച പുലർച്ചെയോടെ ആയിരുന്നു ആക്രമണം. പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. രാജ്യത്ത് ന്യൂനപക്ഷ വിശ്വാസികൾക്ക് എതിരെ ഹിന്ദുത്വ ശക്‌തികളുടെ അക്രമം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.
രാത്രി 12.30ഓടെ രണ്ടുപേർ പള്ളിയുടെ മതിൽ ചാടിക്കടന്ന് ക്രിസ്‌തുവിന്റെ പ്രതിമ തകർക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇവരെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ക്രിസ്‌തുമസ് ആഘോഷങ്ങളോട് അനുബന്ധിച്ച് വിവിധയിടങ്ങളിൽ ക്രിസ്‌ത്യൻ പള്ളികൾക്കും പുരോഹിതൻമാർക്കും എതിരെ വ്യാപക അക്രമമാണ് റിപ്പോർട് ചെയ്‌തത്. യുപി, കർണാടക, ഗുരുഗ്രാം, തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം അക്രമം നടന്നിരുന്നു.
Read also: സണ്ണി ലിയോൺ വീഡിയോ പിൻവലിച്ച് മാപ്പ് പറയണം; മധ്യപ്രദേശ് ആഭ്യന്തര മന്ത്രി