തിരുവനന്തപുരം: കെഎസ്ഇബിയിൽ നടന്ന അഞ്ചാമത് ഹിതപരിശോധനയിൽ അംഗീകാരം ലഭിച്ചത് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു)ന് മാത്രം. ഏഴ് യൂണിയനുകൾ ഹിതപരിശോധനയിൽ മൽസരിച്ചപ്പോൾ 53 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് സിഐടിയു ചരിത്ര വിജയം നേടിയത്.
കേരള സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂണിയന്‍, കേരള ഇലക്‌ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി), കേരള വൈദ്യുതി മസ്‌ദൂർ സംഘ് (ബിഎംഎസ്), യൂണൈറ്റഡ് ഇലക്‌ട്രിസിറ്റി എംപ്ളോയീസ് ഫ്രന്റ്, കേരള ഇലക്‌ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്‌റ്റാഫ് ഓര്‍ഗനൈസേഷന്‍, ഇലക്‌ട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷന്‍ എന്നിവയാണ് മൽസര രംഗത്തുണ്ടായിരുന്ന പ്രധാന സംഘടനകൾ.
ഇതിന് മുമ്പ് 2015ലാണ് ഹിത പരിശോധന നടന്നത്. സിഐടിയു, യുഡിഎഫ് സംഘടനകളുടെ മുന്നണി, എഐടിയുസി യൂണിയനുകളാണ് അന്ന് അംഗീകാരം നേടിയത്.
Most Read: വിജയ് ബാബുവിന് എതിരായ പീഡന പരാതി; അമ്മ എക്‌സിക്യൂട്ടീവ് യോഗം നാളെ