പെരുമ്പടപ്പ്: മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി സുഹറ അഹമ്മദിന് സംഘർഷത്തിൽ പരിക്കേറ്റു. അക്രമാസക്‌തരായ പ്രവർത്തകരെ പിന്നീട് പോലീസ് ലാത്തി വീശി ഓടിച്ചു.
താനൂർ നഗരസഭയിലെ പതിനാറാം ബൂത്തിലും എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മുൻ കൗൺസിലർ ലാമി റഹ്‌മാൻ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് ഇവിടെ സംഘർഷം ഉണ്ടായത്.
Read also: എന്‍സിപിക്ക് പരിഗണന ലഭിച്ചില്ല; പരാതിയുണ്ടെങ്കില്‍ ഇടത് മുന്നണി പരിശോധിക്കുമെന്ന് ജോസ് കെ മാണി