വിശാഖപട്ടണം: സുപ്രീം കോടതിയിൽ നിന്നും രൂക്ഷ വിമർശനമുണ്ടായതിന് പിന്നാലെ പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി ആന്ധ്രാപ്രദേശ് സർക്കാർ. പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പിനായി അനുമതി തേടിയ ആന്ധ്രാ സര്‍ക്കാരിനെ നേരത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിൽ സംഭവിച്ചത് എന്തെന്ന് എല്ലാവര്‍ക്കും അറിയാം. മൂന്നാം തരംഗത്തിന്റെ ആശങ്കകളും ഉണ്ട്. അതിനിടയിൽ പരീക്ഷ നടത്തുക തന്നെ വേണം എന്ന നിര്‍ബന്ധം എന്തിനെന്ന് ആന്ധ്രാ സര്‍ക്കാരിനോട് കോടതി ചോദിച്ചിരുന്നു. കോടതി ഈ പറഞ്ഞതൊക്കെ കേരളത്തിനോട് കൂടിയാണെന്നും ഓര്‍മ്മിപ്പിച്ചിരുന്നു.
പന്ത്രണ്ടാം ക്ളാസ് സംസ്‌ഥാന പരീക്ഷകൾ റദ്ദാക്കിയ സംസ്‌ഥാനങ്ങളോട് മൂല്യ നിര്‍ണയത്തിനുള്ള ഫോര്‍മുല പത്ത് ദിവസത്തിനം തയ്യാറാക്കാൻ നിര്‍ദ്ദേശിച്ച കോടതി 12 ആം ക്ളാസ് ഫലപ്രഖ്യാപനം പ്രഖ്യാപനം ജൂലായ് 31നകം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Must Read: അധ്യക്ഷയെന്ന നിലയിൽ ജോസഫൈൻ കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ; ആരോപണം