കാസർഗോഡ്: കുമ്പളയിൽ ലോക്ക്ഡൗണിനെതിരെ വസ്‌ത്രം, ഫാൻസി വ്യാപാരികളുടെ പ്രതിഷേധം. കുമ്പള ടൗണിൽ നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആണ്. ഇത് അവഗണിച്ച് ഇന്നലെ സ്‌ഥാപനങ്ങൾ തുറന്ന് പ്രവൃത്തിച്ചാണ് വ്യാപാരികൾ പ്രതിഷേധിച്ചത്. തുടർന്ന് കുമ്പള ഇൻസ്‌പെക്‌ടർ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി വ്യാപാരികളുമായി ചർച്ച നടത്തി. ചർച്ചയുടെ അടിസ്‌ഥാനത്തിൽ വ്യാപാരികളുടെ പരാതികൾ കളക്‌ടറെ അറിയിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകി.
കെഎസ്ആർടിസി, സ്വകാര്യ ബസുകൾ നിരത്തിലിറങ്ങുകയും മറ്റ് വ്യാപാര സ്‌ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വസ്‌ത്രം, ഫാൻസി കടകൾക്ക് മാത്രമാണ് തുറക്കാൻ വിലക്കുള്ളത്. ഇതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ലക്ഷങ്ങളുടെ സാധന സാമഗ്രികളാണ് രണ്ട് വർഷത്തോളം വിറ്റഴിക്കാതെ കടകളിൽ കെട്ടി കിടക്കുന്നത്. വിലക്ക് ഇനിയും തുടർന്നാൽ ഇവയൊക്കെ നശിച്ച് പോകുമെന്നും വ്യാപാരികൾ പറഞ്ഞു. കുമ്പള വ്യാപാരി കൂട്ടായ്‌മ ഭാരവാഹികളായ മൂസ മഹർ, ഹമീദ് കാവിൽ, മുഹമ്മദ് സ്‍മാർട്ട്, നദീം, റഫീഖ്, ഹമീദ് സൂപ്പർ, വ്യാപാരി വ്യവസായി ഏകോപന സമിതി എക്‌സിക്യൂട്ടീവ് അംഗം ഇബ്രാഹിം ബത്തേരി, അഷ്‌റഫ്, സ്‌കൈലർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Read Also: സംസ്‌ഥാനത്ത് 14 പേർക്കുകൂടി സിക വൈറസ് ബാധ; വേണം അതീവ ജാഗ്രത