കണ്ണൂര്‍: ദേശീയ നിലവാരത്തില്‍ നിര്‍മിച്ച പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് ഓണ്‍ലൈനായി മുഖ്യമന്ത്രി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കായികപ്രേമികളുടെയും ജനങ്ങളുടെയും ഏറെ കാലത്തെ ആഗ്രഹമാണ് പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം. ടി വി രാജേഷ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടിയും സംസ്ഥാന സര്‍ക്കാരിന്റെതായി 1.82 കോടി രൂപയും വിനിയോഗിച്ചാണ് സ്റ്റേഡിയം പിലാത്തറയില്‍ യാഥാര്‍ഥ്യമാക്കിയത്.
ആധുനിക സജീകരണങ്ങളോടെ 43 മീറ്റര്‍ വീതിയിലും 26 മീറ്റര്‍ നീളത്തിലുമാണ് 400 ലധികം പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോട് കൂടിയുള്ള സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. അരീന ലൈറ്റിംഗ് സംവിധാനം, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, 4 ഷട്ടില്‍ കോര്‍ട്ടുകള്‍ എന്നിവ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ രാത്രിയില്‍ പരിശീലനം നടത്തുന്നതിന് എല്‍ ഇ ഡി ഫ്ലൈഡ് ലൈറ്റ് സംവിധാനവും ഇവിടെയുണ്ട്. ഇവക്ക് പുറമെ വെള്ളം ശേഖരിച്ച് വെക്കുന്നതിനായി 60000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടന പരിപാടിയില്‍ അദ്ധ്യക്ഷനാകും. ടി വി രാജേഷ് എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരാകും. സ്റ്റേഡിയത്തില്‍ ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള മേപ്പിള്‍ വുഡ് ഫ്ലോറിംഗ് ചെയ്യുന്നതിനായി എം എല്‍ എ ഫണ്ടില്‍ നിന്നും 42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തിയും വേഗത്തില്‍ തന്നെ പൂര്‍ത്തീകരിക്കും.
Read Also: വായു നിലവാരം പൂർവ്വസ്ഥിതിയിൽ; ഡെൽഹിയിൽ ആശ്വാസം