തിരുവനന്തപുരം: ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി സമന്‍സ് അയച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി. മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് മുന്‍പേ രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്.
കോവിഡിന് ശേഷം തനിക്ക് തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്‍നങ്ങള്‍ ഉണ്ടെന്നും അതിന്റെ ഭാഗമായാണ് ചികില്‍സക്ക് എത്തിയതെന്നുമാണ് സിഎം രവീന്ദ്രന്റെ വിശദീകരണം. രവീന്ദ്രനെ വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കാനാണ് ഡോക്‌ടര്‍മാരുടെ തീരുമാനം.
കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ ഇടപാടുകളെക്കുറിച്ചാണ് ചോദ്യംചെയ്യല്‍. മാത്രമല്ല സിഎം രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ജനറല്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Read also: കെ സുരേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തോട് തന്നെ ചോദിക്കണം; വി മുരളീധരന്‍