കുംഭമേളയെ മർക്കസുമായി ഉപമിക്കുന്നത് ഗംഗാജലം അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെ; വിഎച്ച്പി

By Staff Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്ന് വിശ്വഹിന്ദു പരിഷത്ത്. 48 മണിക്കൂറിനുള്ളില്‍ 1000ല്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട ശേഷവും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള തുടരുമെന്നാണ് വിശ്വഹിന്ദു പരിഷത്ത് വ്യക്‌തമാക്കുന്നത്.

രാജ്യത്ത് കോവിഡ് മഹാമാരി ആരംഭിച്ച സമയത്ത് ഡെൽഹിയിലെ നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന തബ്‌ലീഗ് ജമാഅത്തുമായി കുംഭമേളയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് വിശ്വഹിന്ദുപരിഷത്ത് വൈസ് പ്രസിഡണ്ട് ചംപത് റായ് ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തബ്‌ലീഗ് ജമാഅത്ത് ഒരു മതപരമായ ചടങ്ങേ ആയിരുന്നില്ലെന്നാണ് ചംപത് റായിയുടെ പ്രതികരണം. വിവിധ കോണുകളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങൾ ഉയർന്ന് വന്നിരുന്നു. കോവിഡ് മഹാമാരിയുടെ ആരംഭകാലത്ത് നടന്ന മര്‍ക്കസ് രോഗം നിരവധിപ്പേരിലേക്ക് എത്തുന്നതിന് കാരണമായിരുന്നു.

കുംഭമേളയെ തബ്‌ലീഗ് ജമാഅത്തുമായി താരതമ്യം ചെയ്യുന്നതിനെതിരെ രൂക്ഷമായാണ് വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പ്രതികരിച്ചതെന്നാണ് ദി പ്രിന്റ് റിപ്പോര്‍ട് ചെയ്യുന്നത്. കുംഭമേളക്ക് സര്‍ക്കാരിന്റെ അനുമതിയുള്ളതാണെന്നും ഒളിപ്പിച്ച് നടത്തുന്ന ഒന്നല്ലെന്നും സുരേന്ദ്ര ജെയിൻ പറഞ്ഞു.

കുംഭമേള മതപരമായ അചാരമാണ് മര്‍ക്കസ് പോലെ അല്ല. മുസ്‌ലിം ആധിപത്യം പ്രകടിപ്പിക്കാന്‍ നടത്തുന്ന മര്‍ക്കസ് പോലെയല്ല കുംഭമേള. കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് അഴുക്കുവെള്ളത്തോട് ഗംഗാ ജലത്തെ ഉപമിക്കുന്നത് പോലെയാണെന്ന് സുരേന്ദ്ര ജെയിൻ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

Read Also: അംബേദ്‌കർ പ്രതിമയിൽ മാലയിടാൻ ബിജെപിയെത്തി; അടിച്ചോടിച്ച് വിസികെ പ്രവർത്തകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE