ന്യൂഡെൽഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്‌ടപരിഹാരം നൽകാത്തതെന്ന് സുപ്രീം കോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന് ഇരകളെ അവഗണിക്കാൻ കഴിയില്ല. നഷ്‌ടപരിഹാരം ലഭിക്കാതെ എത്രപേർ മരിച്ചിട്ടുണ്ടാകും എന്നും കോടതി ചോദിച്ചു. കോടതിയെ സമീപിച്ച എട്ട് പേർക്ക് നഷ്‌ടപരിഹാരത്തിന് പുറമെ 50,000 രൂപ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഡിവൈഎഫ്‌ഐ സമർപ്പിച്ച ഹരജിയിലാണ് സംസ്‌ഥാന സർക്കാരിനെതിരെയുള്ള സുപ്രീം കോടതിയുടെ വിമർശനം.
5 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകാൻ 2017ലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ 3704 ഇരകളില്‍ 8 പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്‌ടപരിഹാരം ലഭിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് സുപ്രീം കോടതി സംസ്‌ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.ഒരു ജനക്ഷേമ സർക്കാരിന് നഷ്‌ടപരിഹാരം നൽകാതിരിക്കാൻ ആകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
Most Read: പീഡനക്കേസ്; മലപ്പുറത്തെ സിപിഎം നേതാവായ അധ്യാപകൻ പിടിയിൽ