ലണ്ടന്‍: എലിസബത്ത് രാജ്‌ഞിയുടെ ആരോഗ്യ നിലയില്‍ ഡോക്‌ടർമാര്‍ ആശങ്കയറിയിച്ചതായി ബക്കിങ്‌ഹാം കൊട്ടാരം. ഇതേത്തുടര്‍ന്ന് അവര്‍ ഡോക്‌ടർമാരടങ്ങിയ വിദഗ്‌ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്‌തമാക്കി.
96 വയസുള്ള എലിസബത്ത് രാജ്‌ഞി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുന്നുണ്ട്. നില്‍ക്കാനും നടക്കാനും കഴിയാത്ത സ്‌ഥിയിലാണവര്‍. ഇവരുടെ സ്‌കോട്‌ലന്‍ഡിലെ വസതിയായ ബല്‍മോറലിലാണ് നിലവില്‍ രാജ്‌ഞിയുള്ളത്. ചാള്‍സ് രാജകുമാരന്‍ നിലവില്‍ രാജ്‌ഞിക്കൊപ്പമുണ്ട്. വില്യം രാജുകുമാരനും മറ്റു രാജകുടുംബാംഗങ്ങളും ഇങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്.
ഈ വാര്‍ത്തയില്‍ രാജ്യം മുഴുവന്‍ ആശങ്കാകുലരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞു. പതിവ് തെറ്റിച്ച് ബല്‍ഡമോറലില്‍ വെച്ചാണ് ലിസ് ട്രസിനെ രാജ്‌ഞി ചൊവ്വാഴ്‌ച പ്രധാനമന്ത്രിയായി ഔദ്യോഗികമായി നിയമിച്ചത്. ജൂലായ് മുതല്‍ രാജ്‌ഞി ബല്‍ഡമോറലിലെ വേനല്‍ക്കാല വസതിയിലാണ് താമസം.
Most Read: പെരുമാതുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി, മരണം മൂന്നായി