ഡെൽഹി: മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തില്‍ മൽസരിക്കും. സിപിഎമ്മും സിപിഐയും ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികളുമായി ചേര്‍ന്ന് മണിപ്പൂരില്‍ മൽസരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
സഖ്യത്തിന്റെ പേര് നിശ്‌ചയിക്കുന്നതിലും പൊതു മിനിമം പരിപാടി രൂപികരിക്കുന്നതിലും ഉടനെ തീരുമാനമെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിലും കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി കേരളം അടക്കം വിമർശനം ഉയർത്തിയ സാഹചര്യം നിലനില്‍ക്കേയാണ് മണിപ്പൂരിലെ സഖ്യ പ്രഖ്യാപനം.
മതേതര ശക്‌തികളെ ഒന്നിച്ച് നിർത്തി ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സിപിഎം, സിപിഐ, ആര്‍എസ്‌പി, ജനതാദള്‍ എസ്, ഫോര്‍വേർഡ് ബ്ളോക്ക് എന്നീ ആറ് പാര്‍ട്ടികളുടെ സഖ്യമാകും മണിപ്പൂരില്‍ ബിജെപിയെ നേരിടുക.
നിലവില്‍ 40 സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ട് സീറ്റുകളില്‍ സിപിഐയും സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ചില സീറ്റുകളില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദ മൽസരമുണ്ടാകുമെങ്കിലും നിര്‍ണായക സീറ്റുകളില്‍ സ്‌ഥാനാർത്ഥി പ്രഖ്യാപനം കരുതലോടെയാകും.
Read Also: ഇസ്രോ ചാരക്കേസ് ഫെബ്രുവരി 25ലേക്ക് മാറ്റി