ഇസ്രോ ചാരക്കേസ് ഫെബ്രുവരി 25ലേക്ക് മാറ്റി

By News Bureau, Malabar News
Supreme-Court
Ajwa Travels

ന്യൂഡെൽഹി: ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്‌ഥർ ഗൂഢാലോചന നടത്തിയ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി 25ലേക്ക് മാറ്റി.

മുൻ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് ഹൈക്കോടതി അനുവദിച്ച മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹരജിയിൽ ഫെബ്രുവരി 25ന് കോടതി വാദം കേൾക്കും. ആർബി ശ്രീകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ സിബിഐ നാലാഴ്‌ച സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, മുൻ ഐബി ഡെപ്യൂട്ടി ഡയറക്‌ടർ ആർബി ശ്രീകുമാർ, റിട്ട. ഐബി ഉദ്യോഗസ്‌ഥൻ പിഎസ് ജയപ്രകാശ് എന്നിവരുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും നാല് പേരെയും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നൽകണമെന്നും സിബിഐ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നമ്പി നാരായണന് എതിരായ ഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് ആര്‍ബി ശ്രീകുമാര്‍. എസ് വിജയന്‍ ഒന്നാം പ്രതിയും, തമ്പി എസ് ദുര്‍ഗാദത്ത് രണ്ടാം പ്രതിയും, പിഎസ് ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്.

Most Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണ പുരോഗതി റിപ്പോർട് കോടതിക്ക് കൈമാറി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE