ന്യൂഡെൽഹി: ബിഹാറിലും 11 സംസ്‌ഥാനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും നിരാശാജനകമായ പ്രകടനം കാഴ്‌ച വെച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ കപിൽ സിബൽ. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ പാർട്ടിയുടെ പ്രസക്‌തി നഷ്‌ടമാവുകയാണെന്നും ബിജെപിക്ക് ബദലായി കോൺഗ്രസിനെ ജനം കണക്കാക്കുന്നില്ലെന്നും സിബൽ പറയുന്നു.
Also Read: മഹാസഖ്യത്തിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്; ശിവാനന്ദ് തിവാരി
തന്റെ ആശങ്ക പരസ്യമാക്കിയത് പ്രതികരിക്കാൻ കോൺഗ്രസിൽ വേദിയില്ലാത്തതിനാലാണെന്നും സിബൽ പറഞ്ഞു. ‘ഞങ്ങളിൽ ചിലർ മുന്നോട്ടുള്ള പാതയിൽ കോൺഗ്രസ് എന്തെല്ലാം ചെയ്യണമെന്ന് എഴുതി വെച്ചിരുന്നു. എന്നാൽ, ഞങ്ങളെ ചെവികൊള്ളാതെ അവർ പുറം തിരിഞ്ഞ് നിൽക്കുകയാണ് ചെയ്‌തത്. അതിന്റെ ഫലം എല്ലാവർക്കും ഇപ്പോൾ കാണാം. ബിഹാറിൽ മാത്രമല്ല എവിടെയെല്ലാം ഉപതിരഞ്ഞെടുപ്പ് നടന്നോ അവിടെയെല്ലാം ഒരു ബദലായി ജനം പാർട്ടിയെ കണക്കാക്കിയില്ല- ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കപിൽ സിബൽ പറഞ്ഞു.