തൃശൂർ: തൃശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാകും. ആദ്യ രണ്ടുവര്‍ഷം അവസരം നല്‍കാനാണ് എല്‍ഡിഎഫിലെ ധാരണ. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ആറിന് ഉണ്ടാകും. മന്ത്രി എസി മൊയ്‌തീൻ അടക്കമുള്ള സിപിഎം നേതാക്കള്‍ എംകെ വര്‍ഗീസുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്.
എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും ധാരണ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. വൈകിട്ട് ആറ് മണിക്ക് എല്‍ഡിഎഫ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
55 അംഗങ്ങളുള്ള തൃശൂര്‍ കോര്‍പറേഷനില്‍ 54 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. സ്വതന്ത്രരടക്കം 24 സീറ്റുകളാണ് എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫിന് 23 സീറ്റും ബിജെപിക്ക് ആറ് സീറ്റുമാണ് ലഭിച്ചത്. ഇതോടെയാണ് വിമതനായി ജയിച്ച എംകെ വര്‍ഗീസിന്റെ നിലപാട് നിര്‍ണ്ണായകമായി മാറിയത്.
Also Read: ഗ്രൂപ്പ് പോര് അവസാനിപ്പിക്കണം, രാഹുലിനെ പ്രസിഡണ്ടാക്കൂ; കെപിസിസി ആസ്‌ഥാനത്ത് വീണ്ടും പോസ്‌റ്ററുകൾ