ഡ്രൈവറെ മാറ്റില്ല- നിലപാടിലുറച്ച് മേയർ; പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കൗൺസിലർമാരും

By Desk Reporter, Malabar News
Driver will not be changed - mayor; Councilors say the protest will not end
Photo Courtesy: The Times of India
Ajwa Travels

തൃശൂർ: ഡ്രൈവറെ മാറ്റില്ലെന്ന നിലപാടിലുറച്ച് മേയര്‍ എംകെ വര്‍ഗീസ്. എന്നാൽ മേയര്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ കൗണ്‍സിലര്‍മാരുടെ നേര്‍ക്ക് വാഹനമോടിച്ചുകയറ്റിയ ഡ്രൈവറെ പിരിച്ചുവിടാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കൗൺസിലർമാർ. ഇതോടെ മേയറും കൗണ്‍സിലറുമാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയാണ്.

കോർപ്പറേഷൻ കൗണ്‍സില്‍ നടക്കുമ്പോള്‍ മേയറെ തീകൊളുത്തി കൊലപ്പെടുത്താന്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് മേയര്‍ ഉയര്‍ത്തുന്നത്. ചേംബറില്‍ അതിക്രമിച്ച് കടന്ന് മേയറുടെ ഔദ്യോഗിക കാര്യങ്ങള്‍ തടസപ്പെടുത്തിയെന്നും മേയര്‍ ആരോപിക്കുന്നു.

കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഇന്നലെ മേയറും കൗണ്‍സിലര്‍മാരും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. കോര്‍പ്പറേഷന്‍ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ചെളിവെള്ളമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എംകെ വര്‍ഗീസിന്റെ കോലത്തില്‍ ചെളിവെള്ളം തളിച്ചതോടെ മേയര്‍ കൗണ്‍സില്‍ ഹാള്‍ വിട്ടു പോകുകയായിരുന്നു. തുടര്‍ന്ന് കാറില്‍ കയറിയ മേയറെ കൗസിലര്‍മാര്‍ തടഞ്ഞെങ്കിലും കാര്‍ മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ വനിതാ കൗണ്‍സിലർ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.

പുതൂക്കര കൗണ്‍സിലര്‍ മേഫി ഡെല്‍സനാണ് പരിക്കേറ്റത്. കാര്‍ തടഞ്ഞ പ്രതിപക്ഷ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലെനിനെ ഇടിച്ചു തെറിപ്പിക്കുംവിധമായിരുന്നു മേയറുടെ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്‍ ഇടിപ്പിച്ചു കൊല്ലാന്‍ മേയര്‍ ഡ്രൈവര്‍ക്ക് നിർദ്ദേശം നല്‍കിയതായും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

Most Read:  മുല്ലപ്പെരിയാർ; മുഴുവൻ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE