തിരുവനന്തപുരം: സംസ്‌ഥാനത്ത് കോൺഗ്രസ് പുനഃസംഘടന വേണ്ടെന്ന് വെച്ചെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി ഭാരവാഹി യോഗത്തിലായിരുന്നു പ്രഖ്യാപനം. ഡിസിസി, കെപിസിസി പുനഃസംഘടന പൂർണമായും വേണ്ടെന്ന് വെച്ചത് കോൺഗ്രസ് അണികളെ സംബന്ധിച്ചും നേതാക്കൾക്കും തിരിച്ചടിയാണ്.
താഴെ തട്ട് മുതലുള്ള നേതാക്കളുടെ പേരുകൾ തയ്യാറാക്കി മൂന്ന് മാസത്തോളമായി പുനഃസംഘടനക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് നടത്തിയിരുന്നു. കെപിസിസി അധ്യക്ഷന് മുന്നിൽ വന്ന പുനഃസംഘടന പട്ടികയെ ചൊല്ലി ചില തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതൊക്കെ പരിഹരിച്ച് പട്ടികക്ക് അന്തിമ രൂപം നൽകാനുള്ള നടപടികൾ പുരോഗമിക്കവേയാണ് പുനഃസംഘടന വേണ്ടെന്ന് വെച്ചിരിക്കുന്നുവെന്ന നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്.
പുതിയ രാഷ്‌ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്‌ചാത്തലത്തിൽ പുനഃസംഘടനയുമായി മുന്നോട്ട് പോകുന്നതിനെ തുടക്കം മുതൽ തന്നെ ഗ്രൂപ്പുകൾ എതിർക്കുകയും എന്നാൽ പിന്നീട് അവർക്ക് അർഹമായ പ്രാതിനിധ്യം നൽകാമെന്ന് പറഞ്ഞതിനെ തുടർന്ന് അനുകൂലമായ സമീപനം സ്വീകരിക്കുകയും ചെയ്‌തിരുന്നു. എങ്കിലും, ദേശീയതലത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വലിയ തിരിച്ചടി കൂടി കണക്കിലെടുത്ത് പുനഃസംഘടന വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം.
Most Read: ‘മ്യാവൂ, ഞാനെത്തി’; കാണാതായ പൂച്ചയെ തിരികെ കിട്ടിയത് 17 വർഷങ്ങൾക്ക് ശേഷം