തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് പ്രവര്‍ത്തകരുടെ പ്രകടനം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മുദ്രാവാക്യങ്ങളുമായാണ് പെരുമാതുറയിലെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫാണെന്നാണ് പാർട്ടി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ തീരദേശ സന്ദർശനത്തിന്റെ ഭാഗമായി മുതലപ്പൊഴിയിലെ സന്ദർശനം തടയാൻ എംഎ ലത്തീഫ് നിർദ്ദേശം നൽകിയെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്.
പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഒരാഴ്‌ച സമയം നൽകിയിട്ടുണ്ട്. രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. പാർട്ടി പുനഃസംഘടനക്ക് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുടെ പേരിലാണ് നടപടി.
Read also: ‘മിസ്‌റ്റര്‍ 56 ഇഞ്ചിന്റെ ഭയം’; ഇന്ത്യ-ചൈന വിഷയത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ