കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുന്നു. ചോദ്യം ചെയ്യലിനിടെ സംവിധായകരായ റാഫിയേയും അരുൺ ഗോപിയേയും ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്‌ഷൻസിലെ ജീവനക്കാരനെയും ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വ്യക്‌തത തേടാനാണ് ഇവരെ വിളിപ്പിച്ചതെന്നാണ് സൂചന. ഇന്നലെ ദിലീപിനെ ഏതാണ്ട് 11 മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടിഎൻ സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.
പ്രതികൾ ഞായറാഴ്‌ച മുതൽ ചൊവ്വാഴ്‌ച വരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടങ്ങിയ റിപ്പോർട് വ്യാഴാഴ്‌ച രാവിലെ മുദ്രവച്ച കവറിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ പ്രതികളെ അറസ്‌റ്റ് ചെയ്യരുതെന്നാണ് നിർദ്ദേശം. വ്യാഴാഴ്‌ച ആയിരിക്കും ഇനി കേസ് കോടതി പരിഗണിക്കുക.
Read Also: ധാക്ക രാജ്യാന്തര ചലച്ചിത്ര മേള; മികച്ച നടനായി ജയസൂര്യ