റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിക്കില്ല. പത്ത് ശതമാനം കാണികളെ അനുവദിക്കണമെന്ന സംഘാടകരുടെ നിര്‍ദ്ദേശം ബ്രസീല്‍ സര്‍ക്കാര്‍ തളളി. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. കാണികളെ പ്രവേശിപ്പിക്കുന്നത് സ്‌ഥിതി കൂടുതൽ വഷളാക്കുമെന്നാണ് സർക്കാർ നിലപാട്.
ഇതോടെ ചരിത്ര ഫൈനല്‍ നേരില്‍ കാണാമെന്നുളള ആരാധകരുടെ പ്രതീക്ഷകള്‍ അസ്‌തമിച്ചു. 2007ന് ശേഷം ആദ്യമായാണ് ഇരുടീമുകളും കോപ്പ കലാശ പോരാട്ടത്തിൽ നേർക്കുനേർ ഇറങ്ങുന്നത്. ഫൈനലിന് മുന്‍പുളള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. ഞായറാഴ്‌ചയാണ് ഫൈനൽ നടക്കുന്നത്.
അതേസമയം, കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനല്‍ നാളെ നടക്കും. മുന്നാം സ്‌ഥാനത്തിനായുള്ള പോരാട്ടത്തില്‍ കൊളംബിയ പെറുവിനെ നേരിടും. അര്‍ജന്റീനക്കെതിരെ സെമിയിൽ ഷൂട്ടൗട്ടിലാണ് കൊളംബിയ പരാജയപ്പെട്ടത്. ബ്രസീലിനെതിരെ മികച്ച പ്രകടനം കാഴ്‌ച വച്ചെങ്കിലും ഏകപക്ഷീയമായ ഒരു ഗോളിന് പെറു തോല്‍ക്കുകയായിരുന്നു.
Read Also: ‘മാലിക്’ ജൂലൈ 15ന് ആമസോണിൽ തന്നെ; ഊഹാപോഹങ്ങൾക്ക് അടിസ്‌ഥാനമില്ല