റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിന് ആദ്യ വിജയം. തുല്യശക്‌തികളുടെ പോരാട്ടത്തിൽ കൊളംബിയയെയാണ് പെറു കീഴടക്കിയത്. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ടീമിന്റെ വിജയം. മധ്യനിരതാരം സെർജിയോ പീനയുടെ ഗോളും യാര മിനയുടെ സെൽഫ് ഗോളും പെറുവിന്റെ പട്ടിക തികച്ചപ്പോൾ പെനാൽട്ടിയിലൂടെ മിഗ്വേൽ ബോർഹ കൊളംബിയയുടെ ആശ്വാസഗോൾ നേടി.
വിജയത്തോടെ പെറു നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശന സാധ്യതകൾ സജീവമാക്കി.ആദ്യ മിനിട്ടുകളിൽ തന്നെ മികച്ച ആക്രമണം നടത്താൻ ഇരുടീമുകൾക്കും സാധിച്ചു. അഞ്ചാം മിനിട്ടിൽ കൊളംബിയയുടെ ബോർജക്ക് മികച്ച അവസരം ബോക്‌സിനകത്തു വച്ച് ലഭിച്ചെങ്കിലും പെറു പ്രതിരോധം അതിനെ സമർഥമായി നേരിട്ടു. മറുവശത്ത് പെറു ആക്രമിച്ച് കളിക്കാൻ ശ്രമിച്ച് ഗോൾ നേടുകയും ചെയ്‌തു. ഗ്രൂപ്പിൽ രണ്ട് കളികളും ജയിച്ച ബ്രസീലാണ് ഒന്നാമത്. കൊളംബിയ രണ്ടാമതും, പെറു മൂന്നാമതുമാണ്.
Read Also: 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിൻ ഇന്ന് മുതൽ