ലഖ്നൗ: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ലോക്ഡൗൺ നീട്ടി. മേയ് 17വരെയാണ് ലോക്ക്‌ഡൗൺ നീട്ടിയത്. സംസ്‌ഥാനത്തെ എല്ലാ സ്‌ഥാപനങ്ങളും ഓഫീസുകളും മെയ് 17 വരെ അടഞ്ഞു കിടക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്ന സംസ്‌ഥാനങ്ങളിൽ ഒന്നാണ് യുപി. ശനിയാഴ്‌ച മാത്രം യുപിയിൽ 26,847 പേര്‍ക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്.
ഏപ്രില്‍ 19ന് അവസാനിച്ച പഞ്ചായത്ത് തിരഞ്ഞെടുപ്പും കുംഭമേളയും കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്‌ഥാനത്ത് രൂക്ഷമായ ഓക്‌സിജന്‍ ദൗര്‍ലഭ്യവും മരണനിരക്ക് ഉയരാൻ കാരണമായി.
Read also: കേരളത്തിലേക്ക് ഓക്‌സിജൻ വിതരണം ചെയ്യില്ലെന്ന് കർണാടക