ഇസ്‌ലാമാബാദ്: മുന്‍ പാക്കിസ്‌ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ വീണ്ടും അഴിമതിക്കേസ്. അഴിമതി വിരുദ്ധ സമിതിയാണ് പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. വിദേശത്തു നിന്നെത്തുന്ന നേതാക്കള്‍ക്കായി അതീവ സുരക്ഷാ സംവിധാനങ്ങളുള്ള 73 വാഹനം വാങ്ങിയതില്‍ 1195.2 കോടി പാക് രൂപ നഷ്‌ടം വരുത്തിയെന്നാണ് കേസ്. അഴിമതി കേസിനെത്തുടര്‍ന്ന് 2017 ല്‍ സുപ്രീംകോടതി ഭരണത്തില്‍നിന്ന് പുറത്താക്കിയ എഴുപതുകാരനായ ശെരീഫ് നിലവില്‍ ലണ്ടനില്‍ ചികിൽസയിലാണ്. വ്യാഴാഴ്‌ച, ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗില്‍ (ഇബിഎം) 11 പുതിയ കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തത്.
Read also: യുഎസില്‍ നാവികസേനാ വിമാനം തകര്‍ന്ന് രണ്ട് മരണം