ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിൽ നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷ ഡെൽഹി അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. റിപ്പബ്ളിക് ദിനത്തിൽ ഉണ്ടായ സംഘർഷത്തിലെ മുഖ്യ സൂത്രധാരനാണ് ദീപ് സിദ്ദുവെന്നാണ് ഡെൽഹി പോലീസിന്റെ ആരോപണം.
കഴിഞ്ഞ ദിവസം മറ്റൊരു കോടതിക്ക് മുന്നിൽ ജാമ്യാപേക്ഷ എത്തിയെങ്കിലും അധികാര പരിധി ചൂണ്ടിക്കാട്ടി കേസ് അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 9നാണ് ദീപ് സിദ്ദുവിനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കര്‍ഷകരെ ചെങ്കോട്ടയിലേക്ക് നയിച്ചതിന് പിന്നില്‍ ദീപ് സിദ്ദുവിന് പങ്കുണ്ടെന്ന് ഡെല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് നേരത്തെ പറഞ്ഞിരുന്നു. ട്രാക്‌ടര്‍ റാലിക്കിടയിലെ വ്യാപക അതിക്രമത്തിന് ശേഷം ഒളിവിലായിരുന്ന ദീപ് സിദ്ദുവിനെ ഫെബ്രുവരി ഒമ്പതിന് രാജസ്‌ഥാനിലെ കര്‍ണാലില്‍ നിന്നാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്‌ടർ റാലിക്കിടെയാണ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ വന്‍നാശനഷ്‌ടം വരുത്തുകയും സിഖ് പതാക ഉയര്‍ത്തുകയും ചെയ്‌തിരുന്നു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമമെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
Read also: 6 ലക്ഷത്തിലധികം പുതിയ കേസുകൾ; ലോകത്തെ കോവിഡ് ബാധിതർ 13 കോടിയിലേക്ക്