ന്യൂഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടന(ഡബ്ള്യുഎച്ച്ഒ)യുടെ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന.
കഴിഞ്ഞ യോഗത്തില്‍ ഇന്ത്യൻ വാക്‌സിന് ഡബ്ള്യുഎച്ച്ഒ അംഗീകാരം നല്‍കിയിരുന്നില്ല. വാക്‌സിനുമായി ബന്ധപ്പെട്ട പഠന വിവരങ്ങള്‍ ഇനിയും കിട്ടാനുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അംഗീകാരം നൽകാതിരുന്നത്.
അതേസമയം ഇത്തവണ മതിയായ രേഖകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഭാരത് ബയോടെക് അറിയിച്ചു.
ഭാരത് ബയോടെകും ഐസിഎംആറും ചേർന്നാണ് കോവാക്‌സിൻ നിർമിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാൽ കോവാക്‌സിൻ വിവിധ ലോകരാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. അനുമതി വൈകുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇന്നത്തെ തീരുമാനം നിർണായകമാണ്.
Most Read: നാവികസേനാ രഹസ്യം ചോർത്തിയ സംഭവം; അന്വേഷണം ശക്‌തമാക്കി സിബിഐ