ന്യൂഡെൽഹി: അന്തര്‍ വാഹിനികള്‍ സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിൽ അന്വേഷണം ശക്‌തമാക്കി സിബിഐ. ഇതുവരെ മൂന്നുപേരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്. നാവികസേനയിലെ കമാൻഡർ പദവിയിലുള്ള ഒരു ഉദ്യോഗസ്‌ഥനെയും വിരമിച്ച രണ്ട് ഉദ്യോഗസ്‌ഥരെയുമാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്.
ഇന്ത്യന്‍ നാവിക സേനയുടെ അന്തര്‍വാഹിനികളുടെ നവീകരണവും, ആധുനികവൽക്കരണവും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ വിരമിച്ച ഉദ്യോഗസ്‌ഥര്‍ ചോര്‍ത്തിയെന്നാണ് കേസ്. സംഭവത്തില്‍ നാവികസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വൈഡ് അഡ്‌മിറല്‍, റിയര്‍ അഡ്‌മിറല്‍ എന്നിവര്‍ ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് വിഷയം അന്വേഷിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ നാവികസേന ഉദ്യോഗസ്‌ഥര്‍ക്ക് പങ്കുണ്ടോയെന്നാണ് സിബിഐ പരിശോധിക്കുന്നത്. ഇന്നലെ അറസ്‌റ്റിലായ ഉദ്യോഗസ്‌ഥരുമായി അടുത്ത ബന്ധമുള്ളവരെ സിബിഐ ചോദ്യം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം അറസ്‌റ്റിലായ ഉദ്യോഗസ്‌ഥന്റെ വിവരങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല. കേസില്‍ അന്വേഷണം ഊർജിതമാക്കാൻ തന്നെയാണ് സിബിഐയുടെ തീരുമാനം. ഡെൽഹിയിൽ ഉൾപ്പെടെ 19 ഇടങ്ങളിൽ സിബിഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
Read Also: മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതിയിൽ