പത്തനംതിട്ട: ശബരിമലയിൽ വീണ്ടും കോവിഡ് ബാധ കണ്ടെത്തി. സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്‌ഥിരീകരണം. ഇതിനെ തുടർന്ന് ദേവസ്വം ബോർഡിൽ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്‌ഥർക്കും ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാൻ നിർദേശം നൽകി.
ശബരിമല തീർഥാടകർ മറ്റ് പ്രദേശങ്ങളിൽ നിന്ന് വന്നവരുമായി ഇടപഴകാതിരിക്കാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് ആളെത്തിയ സ്‌ഥാനത്ത് ഇക്കുറി 1000 പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. തീര്‍ഥാടകര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Read Also: വിഡി സതീശൻ എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണം