ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്നുവെന്ന് കേംബ്രിഡ്‌ജ് ബിസിനസ് സ്‌കൂൾ ആൻഡ് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇക്കോണമിക് ആൻഡ് സോഷ്യൽ റിസർച്ച് പുതുതായി വികസിപ്പിച്ചെടുത്ത നിരീക്ഷണ സംവിധാനം. കഴിഞ്ഞ ഒരാഴ്‌ചയായി ഇന്ത്യയിൽ 4 ലക്ഷത്തിന് താഴെ കേസുകൾ മാത്രമാണ് റിപ്പോർട് ചെയ്യപ്പെടുന്നത്. ഇത് പുതിയ കോവിഡ് ബാധിതരുടെ എണ്ണം വേഗത്തിൽ കുറയുന്നതിന്റെ ലക്ഷണമാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, സംസ്‌ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും വ്യത്യസ്‌തമായ കണക്കുകളാണ് ഇക്കാര്യത്തിലുള്ളത്. അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ അസം, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, ത്രിപുര എന്നീ സംസ്‌ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്നും വിദഗ്‌ധർ പറയുന്നു.
അതേസമയം, ഇന്ത്യയിലെ കോവിഡ് രണ്ടാംതരംഗം തുടരുകയാണെന്ന് പ്രമുഖ വൈറോളജിസ്‌റ്റ് ഷാഹിദ് ജമീൽ പറഞ്ഞു. ജൂലൈ മാസത്തോടെ മാത്രമേ രാജ്യത്ത് രോഗവ്യാപനം കുറയുകയുള്ളു. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളും ഇന്ത്യയിൽ രോഗികളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നുണ്ട്. എന്നാൽ, ഈ വൈറസുകൾ കൂടുതൽ മാരകമാണെന്നത് സംബന്ധിച്ച് വ്യക്‌തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read also: മൃതദേഹങ്ങള്‍ ഒഴുക്കുന്നത് യുപി; റാണിഘട്ടിൽ ബീഹാര്‍ വല സ്‌ഥാപിച്ചു