മലപ്പുറത്ത് കോവിഡ് രൂക്ഷമാവുന്നു; ജില്ലയിൽ ഒരു മരണം

By Desk Reporter, Malabar News
Malappuram lock down_2020 Aug 16
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 362 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും മലപ്പുറത്തായിരുന്നു. ജില്ലയിൽ ഇതാദ്യമായാണ് പ്രതിദിനം ഇത്രയേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 326 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ 19 പേർ ആരോഗ്യപ്രവർത്തകർ ആണ്. 23 പേരുടെ രോഗ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

അതേസമയം, ജില്ലയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 65 വയസായിരുന്നു.

ജില്ലയിലെ സങ്കീർണമായ സാഹചര്യത്തെ നേരിടാൻ ശക്തമായ നടപടികൾ കൈക്കൊള്ളാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കോവിഡ് വ്യാപനം രൂക്ഷമായ മേഖലകളിൽ നിയന്ത്രണം ശക്തമാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കളക്ടർ ഉൾപ്പെടെടെയുള്ളവരുമായി സമ്പർക്കം പുലർത്തിയ എഡിഎം, ഡെപ്യൂട്ടി കളക്ടർമാർ, കളക്ടറേറ്റ് ജീവനക്കാർ എന്നിവരുടെ പരിശോധനാ ഫലം നെഗറ്റീവായത് നേരിയ ആശ്വാസം നൽകുന്നുണ്ട്.

കോവിഡ് വ്യാപനം കണക്കിലെടുത്തു മലപ്പുറത്തു ഞായറാഴ്ചകളിൽ ഒരറിയിപ്പുണ്ടാകുന്നത് വരെ ജില്ലാ ഭരണകൂടം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ സ്ഥിതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE