മുംബൈ: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആശങ്ക വർധിച്ച് മുംബൈ. ഒറ്റ ദിവസം കൊണ്ട് 82 ശതമാനം കോവിഡ് കേസുകളാണ് മുംബൈയിൽ ഉയർന്നത്. മഹാരാഷ്‌ട്രയിൽ ഇന്നലെ സ്‌ഥിരീകരിച്ച 3,900 കോവിഡ് കേസുകളിൽ 2,510 കേസുകളും മുംബൈ നഗരത്തിൽ നിന്ന് മാത്രമാണ്. കഴിഞ്ഞ 7 മാസത്തിനിടെ ആദ്യമായാണ് കോവിഡ് പോസിറ്റീവ് കേസുകളിൽ ഇത്ര വലിയ വർധന ഉണ്ടായത്.
രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ മുംബൈയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. നിലവിൽ നഗരം സാധാരണ നിലയിലാണ്. ട്രെയിനുകളിലും, ബസുകളിലും ആളുകൾ തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്യുന്നത്. അതേസമയം തുറസായ സ്‌ഥലങ്ങളിലും ഹാളുകളിലുമുള്ള പുതുവൽസര ആഘോഷങ്ങൾക്ക് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിലെ താൽക്കാലിക ജംബോ കോവിഡ് സെന്ററുകളിൽ ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഒമൈക്രോൺ വ്യാപനവും രൂക്ഷമാകുകയാണ്. ഏറ്റവും കൂടുതൽ ഒമൈക്രോൺ ബാധിതരുള്ള സംസ്‌ഥാനം കൂടിയാണ് മഹാരാഷ്‌ട്ര.
Read also: കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം കേന്ദ്രം നാളെ പ്രഖ്യാപിച്ചേക്കും