തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാഴ്‌ചക്കിടെ കോവിഡ് ബാധിച്ച് മരിച്ചത് 1501 പേർ. രോഗവ്യാപന തോത് കുറയുമ്പോഴയും മരണ നിരക്ക് സംസ്‌ഥാനത്ത് കുത്തനെ ഉയരുകയാണ്. വരുന്ന മൂന്നാഴ്‌ച സംസ്‌ഥാനത്തിന് ഏറെ നിര്‍ണായകമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികളെ താമസിപ്പിക്കുന്നതിന് അടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തിരുവനന്തപുരം, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും സാധ്യതയുണ്ട്.
അതേസമയം ബ്ളാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. നിലവില്‍ 44 പേരാണ് സംസ്‌ഥാനത്ത് വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളത്.
Also Read: താൽക്കാലിക പരിഹാരം; തിരുവനന്തപുരത്ത് മൂന്നരലക്ഷം ഡോസ് വാക്‌സിനെത്തി