തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കാൻ അവലോകന യോഗം ഇന്ന് ചേരും. കേസുകളുടെ പ്രതിവാര വളർച്ചാ നിരക്ക് കുറയുന്നതും, തിരുവനന്തപുരത്ത് ആശങ്ക കുറയുന്നതും വിലയിരുത്തിയാകും പുതിയ തീരുമാനങ്ങൾ.
ഞായറാഴ്‌ച നിയന്ത്രണം തുടരണോ എന്നതും, സി കാറ്റഗറി നിയന്ത്രണം ഉള്ള ജില്ലകളിൽ തിയേറ്ററുകൾ, ജിമ്മുകൾ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് പരിഗണിക്കും. ആശങ്കപ്പെട്ടത് പോലെ ആശുപത്രികൾ നിറയാത്ത സഹചര്യവും കണക്കിലെടുക്കും. കൂടുതൽ ജില്ലകൾ രോഗവ്യാപനം ഉയരാൻ സാധ്യതയുള്ളതിനാൽ വലിയ ഇളവുകൾ ഉണ്ടാവാൻ ഇടയില്ല.
രോഗ വ്യാപനതോത്, രോഗികളുടെ എണ്ണം എന്നിവ അനുസരിച്ച് ജില്ലകളെ എ, ബി, സി എന്നിങ്ങനെയാണ് വേർതിരിച്ചിരിക്കുന്നത്. ഇതിൽ സി കാറ്റഗറിയിൽ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിൽ പൊതുയോഗങ്ങളടക്കം നിരോധിച്ചിരുന്നു.
Read Also: സംസ്‌ഥാനത്ത് പിടിച്ചു കെട്ടാനാകാത്തവിധം പോക്‌സോ കേസുകൾ വർധിക്കുന്നു