കോവിഡ്; സംസ്‌ഥാനത്ത്‌ രോഗവ്യാപന തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി

By Trainee Reporter, Malabar News
veena-george
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് രോഗവ്യാപന തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗവ്യാപന നിരക്ക് പത്ത് ശതമാനമായി കുറഞ്ഞുവെന്നും, ഇത് സംസ്‌ഥാനത്തെ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതാണ് സൂചിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്നും മന്ത്രി ആരോപിച്ചു.

കൃത്യമായ ആസൂത്രണം നടത്തിയാണ് കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ നടത്തുന്നത്. രോഗം ഉള്ളവരെ മാത്രം പരിശോധിച്ചത് കൊണ്ടാണ് കോവിഡ് ടിപിആർ ഉയർന്ന് നിന്നത്. എത്ര സംസ്‌ഥാനങ്ങളാണ് ഫറ്റാലിറ്റി നിരക്ക് (മരണനിരക്ക്) സുപ്രിം കോടതി മാനദണ്ഡങ്ങൾ മാറ്റിയ ശേഷം കൂട്ടിയതെന്നും മന്ത്രി ചോദിച്ചു. ഇക്കാര്യത്തിൽ സുപ്രിം കോടതി കേരളത്തെ അഭിനന്ദിച്ചിട്ടുണ്ട്.

കേരളത്തിന്റെ വിവരങ്ങളും സുതാര്യമാണ്. ഓരോ സംസ്‌ഥാനത്തിന്റെയും മരണനിരക്ക് പരിശോധിക്കണമെന്ന കാര്യം കേരളം ആരോഗ്യമന്ത്രിയുടെ യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീണാ ജോർജ് അറിയിച്ചു. കൂടാതെ കോവിഡ് മരണ നഷ്‌ടപരിഹാര വിതരണം വേഗത്തിലാക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, പ്രവാസികളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ക്വാറന്റെയ്ൻ ഒഴിവാക്കിയ നടപടിയുമായി മുന്നോട്ട് പോയതെന്നും ഇക്കാര്യത്തിൽ രാഷ്‌ട്രീയ വിഷയങ്ങൾക്ക് മറുപടി പറയാനില്ലെന്നും മന്ത്രി വ്യക്‌തമാക്കി. കേന്ദ്രത്തിന്റെ കോവിഡ് മാർഗ നിർദ്ദേശ പ്രകാരമാണ് മുന്നോട്ട് പോകുന്നത്. കോവിഡ് ലക്ഷണം ഉള്ളവർക്ക് മാത്രം പരിശോധന മതിയെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ; വിധി തിങ്കളാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE