കോവിഡ്; രാജ്യത്ത് തൊഴില്‍ നഷ്ടം രൂക്ഷം

By Team Member, Malabar News
Malabarnews_unemployment
Representational image
Ajwa Travels

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യത്ത് തൊഴില്‍ നഷ്ടവും രൂക്ഷമാകുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ച് മാസം കൊണ്ട് വന്‍ തൊഴില്‍ നഷ്ടമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വ്യാപക തൊഴില്‍ നഷ്ടം പ്രതിപാതിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ അസംഘടിത, മാസശമ്പള മേഖലകളില്‍ രണ്ട് കോടിയില്‍ അധികം ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ജൂലൈയില്‍ മാത്രം 50 ലക്ഷം ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ഡൗണുമാണ് ഇത്ര വലിയൊരു തൊഴില്‍ നഷ്ടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ 1.89 കോടി മാസശമ്പള വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. രാജ്യത്തെ ആകെ തൊഴിലാളികളുടെ 32 ശതമാനത്തോളം ആളുകളും മാസശമ്പള വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. ഇവരില്‍ 75 ശതമാനത്തോളം ആളുകളെയും ലോക്ഡൗണും കോവിഡ് വ്യാപനവും ബാധിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഇപ്പോഴും തൊഴില്‍ നഷ്ടം തുടരുകയാണെന്നും, ഈ വിഭാഗത്തില്‍ തൊഴില്‍ നഷ്ടമായാല്‍ തിരികെ ലഭിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

ഐഎല്‍ഒ, എഡിബി എന്നിവയുടെ സര്‍വേ പ്രകാരം രാജ്യത്ത് തൊഴില്‍ നഷ്ടമായവരില്‍ 41 ലക്ഷവും യുവാക്കളാണ്. ഒപ്പം കാര്‍ഷിക, നിര്‍മ്മാണ മേഖലയിലാണ് കൂടുതല്‍ തൊഴില്‍ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ അസംഘടിത മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെങ്കിലും ജോലി തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE