തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്; ഇന്ന് നമ്മുടെ സാസംസ്ഥാനത്ത് 7354, സമ്പർക്കം 6364, രോഗമുക്‌തി 3420. ഉറവിടം അറിയാത്തത് 672 പേരാണ്, 130 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. 15 വയസ്സിന് താഴെയുള്ള 567 കുട്ടികൾക്കും 60-ന് മുകളിലുള്ള 786 പേർക്കും കോവിഡ് ബാധ ഉണ്ടായിട്ടുണ്ട്. ചികിൽസയിൽ ള്ളവർ 61,791 ആണ്. 52,755 സാംപിൾ പരിശോധിച്ചു. സംസ്ഥാനത്ത് സ്‌ഥിതി വളരെ ഗുരുതരമായി ഉയരുകയാണ്. 96% പേർക്കും രോഗം ബാധിക്കുന്നത് സമ്പർക്കത്തിലൂടെയാണ്.
മലപ്പുറത്ത് മാത്രം ചൊവ്വാഴ്‌ച്ച 1040 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 970 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. ഈ നില തുടർന്നാൽ വലിയ അപകടത്തിലെത്തും. എന്തുവിലകൊടുത്തം രോഗവ്യാപനം പിടിച്ചുകെട്ടണം. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സർക്കാർ സംവിധാനങ്ങൾ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും.
സമരങ്ങൾ ആരോഗ്യ പരിപാലന നിർദേശങ്ങൾക്ക് വിധേയമായിരിക്കണം. സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണം ആവശ്യമായി വരും. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണം. ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന ജാഗ്രത കുറഞ്ഞു. ഇതിന്റെ ദൂഷ്യഫലം പ്രത്യക്ഷത്തിൽ കാണുന്നു. പ്രാദേശിക തലത്തിൽ രാഷ്ട്രീയ കക്ഷി നേതാക്കൾ നല്ല ഇടപെടൽ നടത്തണം. അസംഘടിതമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിന് തുറന്നു പ്രവർത്തിക്കുന്നത് ആവശ്യമാണ്.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്‌ത ഭാഗങ്ങളാണ് മുകളിൽ നൽകിയത്.
Must Read: മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമായി കാണുന്ന സര്‍ക്കാരാണ് ഇന്ത്യയില്‍; സ്വര ഭാസ്‌കര്‍