ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 10 മുതൽ 24 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. സംസ്‌ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വ്യക്‌തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 592 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചത്. 48,781 പേർക്ക് പുതുതായി രോഗം സ്‌ഥിരീകരിച്ചു. 1.21 ശതമാനമാണ് സംസ്‌ഥാനത്തെ കോവിഡ് മരണനിരക്ക്. സംസ്‌ഥാനത്ത് പ്രതിദിനം രേഖപ്പെടുത്തിയ ഏറ്റവും വലിയ കോവിഡ് മരണനിരക്കാണിതെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു.
Read also: വാട്‌സാപ്പിന്റെ സ്വകാര്യതാ നയം; അംഗീകരിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി