ന്യൂഡെല്‍ഹി: ഒമൈക്രോണ്‍, കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ കൂടുതല്‍ സംസ്‌ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം. ബീഹാറിലും അസമിലും ഒഡിഷയിലുമാണ് വിദ്യഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടുന്നത്.
ബീഹാറില്‍ ജനുവരി 21 വരെയും അസമില്‍ ജനുവരി 30 വരെയും ഒഡിഷയില്‍ ഫെബ്രുവരി ഒന്ന് വരെയും സ്‌കൂളുകളും കോളേജുകളും അടച്ചിടും.
രാജ്യത്ത് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,000 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ ആറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. മുംബൈയില്‍ മാത്രം 20,000 കേസുകള്‍ റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്.
അതേസമയം രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണവും കൂടുകയാണ്. തിരുവനന്തപുരവും എറണാകുളവുമടക്കം രാജ്യത്തെ 15 ജില്ലകളിലെ രോഗ വ്യാപനത്തില്‍ ആരോഗ്യ മന്ത്രാലയം ആശങ്ക അറിയിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ നാളെ മുതല്‍ വാരാന്ത്യ കര്‍ഫ്യൂ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ബെംഗളൂരുവില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇതിനകം അവധി നല്‍കിയിരിക്കുകയാണ്. പൊതുഗതാഗതത്തിന് അടക്കം കടുത്ത നിയന്ത്രണമുണ്ട്.
Most Read: സംസ്‌ഥാനത്ത് ഇന്ന് വാക്‌സിൻ സ്വീകരിച്ചത് ഒരു ലക്ഷത്തിലധികം കുട്ടികൾ