തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നതിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും, ഗുരുതര രോഗബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുന്നു. നിലവിൽ 45 ശതമാനം വർധനയാണ് പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടായിട്ടുള്ളത്. കൂടാതെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്‌ചയേക്കാൾ 5 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലും ജനജീവിതത്തെ ബാധിക്കുമെന്നതിനാൽ പൂർണമായ അടച്ചിടൽ ഇപ്പോഴില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. കഴിഞ്ഞ ആഴ്‌ചയിൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 1.9 ശതമാനം ആളുകളായിരുന്നു. അത് ഈയാഴ്‌ചയിൽ 2.1 ശതമാനമായി ഉയർന്നു. കൂടാതെ വെന്റിലേറ്ററിലും ഐസിയുവിലും ഉള്ള രോഗികളുടെ എണ്ണം കുത്തനെ താഴക്ക് വന്നിടത്ത് നിന്ന് പതിയെ ഉയരാൻ തുടങ്ങി. നിലവിൽ 418 രോഗികൾ ഐസിയുവിലും 145 രോഗികൾ വെന്റിലേറ്ററിലും ചികിൽസയിലുണ്ട്.
രോഗബാധിതരുടെ എണ്ണം ഉയരുന്നതിനാൽ പ്രാഥമിക രണ്ടാംനിര ചികിൽസാ കേന്ദ്രങ്ങൾ വീണ്ടും തുറക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന ആളുകൾക്കും ഇനിമുതൽ 7 ദിവസം ക്വാറന്റെയ്ൻ ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമ്പോഴും പൂർണമായ അടച്ചിടൽ ഇല്ലെന്നും, സാമ്പത്തിക മേഖലയെ കൂടുതൽ നിശ്‌ചലമാക്കാൻ സാധിക്കില്ലെന്നുമാണ് ആരോഗ്യവകുപ്പ് മന്ത്രി വ്യക്‌തമാക്കിയത്.
Read also: നേപ്പാൾ സ്‌ത്രീയുടേത് കൊലപാതകം; ഭർത്താവ് തലക്ക് അടിച്ചു കൊന്നതെന്ന് പോലീസ്