വെന്റിലേറ്റർ കിട്ടിയില്ല; മലപ്പുറത്ത് കോവിഡ് രോഗി മരിച്ചതായി പരാതി

By Team Member, Malabar News
Representational image
Ajwa Travels

മലപ്പുറം : ജില്ലയിൽ വെന്റിലേറ്റർ കിട്ടാത്തതിനെ തുടർന്ന് കോവിഡ് രോഗി മരിച്ചതായി പരാതി. മലപ്പുറം പറവത്തൂർ സ്വദേശിനിയായ ഫാത്തിമ(63)യാണ് മരിച്ചത്. കോവിഡ് ബാധിതയായി ചികിൽസയിൽ കഴിഞ്ഞിരുന്ന ഫാത്തിമയെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെങ്കിലും വെന്റിലേറ്റർ കിട്ടാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്‌തമാക്കി.

കഴിഞ്ഞ മെയ് 10ആം തീയതിയാണ് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഫാത്തിമയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശ്വാസതടസം രൂക്ഷമാതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചത്‌. മൂന്ന് ദിവസം മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പലയിടത്തും അന്വേഷിച്ചെങ്കിലും വെന്റിലേറ്റർ കിട്ടിയില്ലെന്നാണ് ബന്ധുക്കൾ വ്യക്‌തമാക്കുന്നത്‌.

Read also : പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്‌റ്റർ; പിന്നിൽ ആം ആദ്‌മിയെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE