കോവിഡ് നിയന്ത്രണ ലംഘനം; ഇന്ന് കേസെടുത്തത് 1042 പേര്‍ക്കെതിരെ

By Staff Reporter, Malabar News
covid protocol violation-kerala-today
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 1042 പേര്‍ക്കെതിരെ കേസെടുത്തു. 370 പേരാണ് ഇന്ന് അറസ്‌റ്റിലായത്. മാസ്‌ക് ധരിക്കാത്ത 5305 സംഭവങ്ങൾ റിപ്പോര്‍ട് ചെയ്യപ്പെട്ടു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 20 കേസുകൾ റിപ്പോര്‍ട് ചെയ്‌തപ്പോൾ 1269 വാഹനങ്ങളും ഇന്ന് പോലീസ് പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്‌റ്റിലായവര്‍, കസ്‌റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍):

തിരുവനന്തപുരം സിറ്റി – 200, 21, 96
തിരുവനന്തപുരം റൂറല്‍ – 77, 26, 28
കൊല്ലം സിറ്റി – 343, 20, 11
കൊല്ലം റൂറല്‍ – 18, 18, 64
പത്തനംതിട്ട – 10, 10, 68
ആലപ്പുഴ – 6, 2, 43
കോട്ടയം – 85, 88, 308
ഇടുക്കി – 34, 2, 3
എറണാകുളം സിറ്റി – 53, 18, 5
എറണാകുളം റൂറല്‍ – 67, 15, 113
തൃശൂര്‍ സിറ്റി – 0, 0, 4
തൃശൂര്‍ റൂറല്‍ – 9, 19, 17
പാലക്കാട് – 21, 26, 48
മലപ്പുറം – 30, 28, 169
കോഴിക്കോട് സിറ്റി – 4, 4, 4
കോഴിക്കോട് റൂറല്‍ – 29, 39, 0
വയനാട് – 22, 0, 34
കണ്ണൂര്‍ സിറ്റി – 17, 17, 71
കണ്ണൂര്‍ റൂറല്‍ – 3, 3, 53
കാസര്‍ഗോഡ് – 14, 14, 130

അതേസമയം സംസ്‌ഥാനത്ത് ഇന്ന് 10,402 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,406 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. രോഗമുക്‌തി നേടിയവർ 25,586 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 66 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമാണ്. നിലവിൽ 1,63,212 പേരാണ് ചികിൽസയിലുള്ളത്.

Most Read: ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി; കേന്ദ്രത്തോട് മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE