കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് അതിലും രൂക്ഷം കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍

By Team Member, Malabar News
young-indians-Malabarnews_mask
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിലും വ്യാപനം തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതില്‍ വിമുഖത കാണിച്ച് മലയാളികള്‍. മാസ്‌ക് ധരിക്കാത്തതില്‍ ഇന്നലെ മാത്രം സംസ്‌ഥാനത്ത് 7843 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കൂടാതെ സംസ്‌ഥാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്‌ഞ ലംഘിച്ചതിന് 41 കേസുകളും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രജിസ്‌റ്റര്‍ ചെയ്‌തു.

തിരുവനന്തപുരം റൂറല്‍ 5, കൊല്ലം റൂറല്‍ 1, ആലപ്പുഴ 10, കോട്ടയം 1, ഇടുക്കി 3, എറണാകുളം റൂറല്‍ 5, തൃശൂര്‍ സിറ്റി 1, തൃശൂര്‍ റൂറല്‍ 3, മലപ്പുറം 7, കോഴിക്കോട് സിറ്റി 1, വയനാട് 1, കണ്ണൂര്‍ 2, കാസര്‍കോട് 1 എന്നിങ്ങനെയാണ് സംസ്‌ഥാനത്ത് ഇന്നലെ രജിസ്‌റ്റര്‍ ചെയ്‌ത നിരോധനാജ്‌ഞ ലംഘന കേസുകള്‍. 104 പേര്‍ സംസ്‌ഥാനത്ത് ഇന്നലെ അറസ്‌റ്റിലാകുകയും ചെയ്‌തു. തിരുവനന്തപുരം റൂറല്‍ 16, ആലപ്പുഴ 26, തൃശൂര്‍ സിറ്റി 6, തൃശൂര്‍ റൂറല്‍ 21, മലപ്പുറം 27, കണ്ണൂര്‍ 5, കാസര്‍കോട് 3 എന്നിങ്ങനെയാണ് ഇന്നലെ അറസ്‌റ്റിലായവരുടെ എണ്ണം.

സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനവും വലിയ രീതിയില്‍ ഉയരുന്നുണ്ട്. 1610 പേര്‍ക്കെതിരെ ആണ് ഇന്നലെ സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ ലംഘനത്തിന് കേസെടുത്തത്. ഇതില്‍ 629 പേര്‍ അറസ്‌റ്റിലാവുകയും 32 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. കോവിഡ് വ്യാപനം കേരളത്തില്‍ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വയം സുരക്ഷ നോക്കേണ്ട സാഹചര്യത്തിലാണ് യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കാതെ മലയാളികള്‍ ഇത്തരത്തില്‍ മുന്നോട്ട് പോകുന്നത്.

Read also : തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE