പമ്പ : തുലാമാസ പൂജകള്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടക്കും. ഇന്ന് വൈകേന്നേരം എട്ടരയോടെ ഹരിവരാസനം പാടി അടക്കുന്ന ശബരിമല നട ഇനി നവംബര്‍ പകുതിയോടെ ആണ് തുറക്കുക. തുലാമാസ പൂജ ദര്‍ശനത്തിനായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആളുകള്‍ക്ക് അവസരം നല്‍കിയിരുന്നു. പ്രതിദിനം 250 ആളുകള്‍ക്കാണ് ദര്‍ശനം അനുവദിച്ചിരുന്നത്.
നവംബര്‍ 12 ആം തീയതിയോടെ ചിത്തിര തിരുനാളിന്റെ ഭാഗമായി ശബരിമല നട തുറക്കും. അതിന് ശേഷം മകരവിളക്ക് മണ്ഡലകാല പൂജകള്‍ക്കായി നവംബര്‍ 15 ആം തീയതിയാണ് ശബരിമല നട തുറക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആളുകള്‍ക്ക് മണ്ഡലകാല പൂജകള്‍ക്കും ദര്‍ശനം അനുവദിക്കും. കടുത്ത നിയന്ത്രണങ്ങള്‍ ആയിരിക്കും പമ്പയിലും സന്നിധാനത്തും ഏര്‍പ്പെടുത്തുക. കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രതിദിനം ദര്‍ശനം അനുവദിക്കുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത ഉണ്ട്. ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരുടെ സ്‌ഥാനാരോഹണവും നവംബര്‍ 15 ആം തീയതിയാണ് നടക്കുക.
Read also : ഹാരിസ് മരണം; പോലീസ് ഇന്ന് കളമശ്ശേരിയില്‍ എത്തി മൊഴിയെടുക്കും