തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലും ആളുകള്‍ മാസ്‌ക് ധരിക്കുന്നതില്‍ വിമുഖത കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള ആളുകള്‍ക്കെതിരെ പിഴ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗവ്യാപനം വര്‍ധിക്കുന്നതിന് ആളുകള്‍ ക്രമാതീതമായി ഒത്തുകൂടുന്നത് കാരണമാകുന്നുണ്ട്. വിവാഹ ചടങ്ങുകള്‍ക്ക് 50 പേര്‍ക്കും സംസ്‌കാര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. പല സ്ഥലങ്ങളിലും കൂടുതല്‍ ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് ശ്രദ്ധയില്‍ പെടുന്നുണ്ട്. ഇത് അംഗീകരിക്കാൻ കഴിയില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനം രോഗവ്യാപന തോതില്‍ ഉയര്‍ന്ന നിരക്കിലാണ് പോകുന്നത്. അതിനാല്‍ തന്നെ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. കടകളില്‍ എത്തുന്ന ആളുകള്‍ സാമൂഹിക അകലം പാലിക്കാണം. തിരക്ക് കൂടിയാല്‍ കടയുടമകള്‍ക്കെതിരെ ആയിരിക്കും നടപടി സ്വീകരിക്കുന്നത്. കടയുടെ വിസ്തീര്‍ണ്ണം അനുസരിച്ച് കടക്കുള്ളില്‍ പ്രവേശിക്കാന്‍ കഴിയുന്നവരുടെ എണ്ണം നിശ്ചയിക്കണം. അതിനനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിക്കാന്‍ അനുവദിക്കാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read also : ശാരീരിക അകലം പാലിച്ചില്ലെങ്കിൽ കട ഉടമക്കെതിരെ നടപടി വരും