ന്യൂഡെൽഹി: സുപ്രീം കോടതിയിൽ കോവിഡ് രൂക്ഷമാകുന്നു. 50 ശതമാനത്തോളം ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജഡ്‌ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫെറൻസിലൂടെ കേസുകൾ പരിഗണിക്കും. ഇന്ന് ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ കോടതി നടപടികൾ ആരംഭിക്കുകയുള്ളു.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുകയാണ്. പ്രതിദിനം ഒന്നരലക്ഷത്തോളം പേർക്കാണ് കോവിഡ് സ്‌ഥിരീകരിക്കുന്നത്. കുടുതൽ രോഗബാധിതരുള്ള പ്രദേശങ്ങളിൽ ഒന്നായ ഡെൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം വിളിച്ചു. ആശുപത്രികൾ നിറഞ്ഞാൽ ലോക്ക് ഡൗൺ വേണ്ടി വന്നേക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.
Also Read: സംസ്‌ഥാനത്തെ റേഷന്‍ വിതരണം താളംതെറ്റി; ആരോപണവുമായി റേഷന്‍ വ്യാപാരികളുടെ സംഘടന