ന്യൂഡെൽഹി: കോവിഡ് മഹാമാരിക്കെതിരായ ജാഗ്രത കുറയുന്നതിനെതിരെ ആളുകൾക്ക് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്‌റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഇത് ആറ് മാസം കൂടി തുടരണമെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
കൊവിഡിന് എതിരെ ആറ് മാസം കൂടി ജാഗ്രത പാലിക്കണം. അപ്പോഴേക്കും പ്രതിരോധ വാക്‌സിനേഷന്‍ വര്‍ധിക്കും. കാര്യങ്ങൾ തീർച്ചയായും മെച്ചപ്പെടുകയും ചെയ്യുമെന്നും അവർ പറഞ്ഞു. പൊതു സ്‌ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും, മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണമെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
65 ശതമാനം കുട്ടികളും മുതിർന്നവരും രോഗബാധിതരാണെന്നും, ഇവരിൽ ആന്റിബോഡികൾ വികസിച്ചതായും ഐസിഎംആർ സിറോ സർവേ വ്യക്‌തമാക്കുന്നു.
ഇതിനർഥം കുട്ടികളെ കോവിഡ് വളരെ ചെറിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നാണ്. എന്നാൽ മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നതിന് ശാസ്‌ത്രീയമായ തെളിവുകളൊന്നുമില്ല; ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
Read Also: മരംമുറി വിവാദം; കേരളത്തിന്റെ വിശദീകരണം അവ്യക്‌തമെന്ന് വനം പരിസ്‌ഥിതി മന്ത്രാലയം