റിയാദ്: സൗദിയിൽ കോവിഡ് രോഗം സ്‌ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 139 പേർക്ക് മാത്രമാണ് സൗദിയിൽ രോഗം സ്‌ഥിരീകരിച്ചത്. 202 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു.
വിവിധ ഇടങ്ങളിലായി 12 പേരാണ് സൗദിയിൽ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,59,888 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. രോഗമുക്‌തരുടെ എണ്ണം 3,50,549 ആയി. മരണസംഖ്യ 6048 ആയി ഉയർന്നു. നിലവിൽ 3291 പേർ മാത്രമാണ് കോവിഡ് ചികിൽസയിലുള്ളത്. ഇതിൽ 499 പേർ ഗുരുതര അവസ്‌ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ കോവിഡ് മുക്‌തിനിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിയാദിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 44 കോവിഡ് കേസുകൾ റിയാദിൽ റിപ്പോർട്ട് ചെയ്‌തു. മക്ക (33), കിഴക്കൻ പ്രവിശ്യ (16), അസീർ (14), മദീന (11), തബൂക്ക് (5), അൽജൗഫ് (4), അൽബാഹ (4), ഖസീം (3), നജ്‌റാൻ (2), ഹാഇൽ (2), ജീസാൻ(1) എന്നിങ്ങനെയാണ് സൗദിയിൽ പുതുതായി സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം.
Read also: രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരിയിൽ തുടങ്ങും; സിറം സിഇഒ