മലപ്പുറം: ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ പറഞ്ഞു.
പലരും അനാവശ്യമായാണ് റോഡിൽ ഇറങ്ങുന്നത്. നമുക്ക് വേണ്ടിയാണ് ഈ നിയന്ത്രങ്ങളൊക്കെ എന്ന് ജനങ്ങൾക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. രോഗികളുടെ എണ്ണത്തിനൊപ്പം, ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്‌ഥാന ശരാശരിയേക്കാൾ ഉയർന്നു നിൽക്കുന്നതാണ് വെല്ലുവിളിയാകുന്നത്.
നഗരത്തിൽ ഇന്ന് കളക്‌ടറുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി. ഇതിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. ഇന്നലെ ജില്ലയില്‍ 4,746 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 37.14 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 5,729 പേര്‍ രോഗ മുക്‌തരാകുകയും ചെയ്‌തു.
National News: വീണ്ടും ജനവിധി തേടാൻ മമത; ഭവാനിപൂരില്‍ നിന്നും മൽസരിക്കുമെന്ന് റിപ്പോർട്