കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. ജില്ലയിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ശക്‌തമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോവിഡ് സ്‌ഥിരീകരണ നിരക്ക് വർധിച്ചതിനെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ ആഴ്‌ച തന്നെ ജില്ലാ ഭരണകൂടം മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. പൊതുയോഗങ്ങൾ പാടില്ലെന്നും, സ്വകാര്യ ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും കർശന നിർദ്ദേശമുണ്ട്.
പൊതുയിടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ചിൽ നിയന്ത്രണം നടപ്പിലാക്കുമെന്നും ആവശ്യമെങ്കിൽ സമയം ക്രമീകരിക്കുമെന്നും ജില്ലാ കളക്‌ടർ അറിയിച്ചു. പരിശോധന ശക്‌തമാക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടും. പരിശോധനക്കായി കൂടുതൽ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയിൽ ഇന്നലെ മാത്രം 4016 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. 42.70 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 17 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സംസ്‌ഥാനത്ത് അതിവേഗത്തിൽ വ്യാപിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ ജാഗ്രത ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
Most Read: ആശുപത്രിയിൽ ഉള്ളത് 3 ശതമാനം കോവിഡ് രോഗികൾ മാത്രം, ആശങ്ക വേണ്ട; ആരോഗ്യമന്ത്രി