തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആർടിപിസിആർ പരിശോധനകൾ കർശനമാക്കുന്നു. ഇതിനായി മൊബൈൽ ആർടിപിസിആർ ലാബുകൾ സംസ്‌ഥാനത്ത് സജ്‌ജമാക്കും. ലാബുകളുടെ ടെൻഡർ ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നത്. ഈ ലാബുകളിൽ 448 രൂപ നിരക്കിലാകും പരിശോധന നടക്കുക. കുറഞ്ഞ ചെലവിൽ പരിശോധന നടത്തുന്നത് ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദം ആയിരിക്കും.
ഇതോടൊപ്പം, ആർടിപിസിആർ പരിശോധനക്ക് പുതിയ മാർഗനിർദ്ദേശവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. സംസ്‌ഥാനത്ത് കൂടുതൽ ആർടിപിസിആർ ലാബുകൾ ഒരുക്കുക എന്നതാണ് പ്രധാന നിർദ്ദേശം. സർക്കാർ സംവിധാനങ്ങൾക്ക് പുറമെ പരിശോധന ഔട്സോഴ്‌സ് ചെയ്യാനും അനുമതിയുണ്ട്. കോവിഡ് പരിശോധനാ ഫലത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്‌ച ഉണ്ടായാൽ ലാബിന്റെ ലൈസൻസ് റദ്ദാക്കും. 24 മണിക്കൂറിനുള്ളിൽ റിസൾട്ട് നൽകണമെന്നും നിർദ്ദേശമുണ്ട്.
Also Read: കൊല്ലം ബൈപ്പാസ്; ഇന്ന് തുടങ്ങാനിരുന്ന ടോൾ പിരിവ് പോലീസ് തടഞ്ഞു