കുത്തനെ കുറഞ്ഞ് കോവിഡ് പോസിറ്റിവിറ്റി നിരക്ക്; ആശ്വസിക്കാനായില്ലെന്ന് വിലയിരുത്തല്‍

By Trainee Reporter, Malabar News
omicron-india
Representational Image
Ajwa Travels

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. എന്നാല്‍ ഈ കുറവ് കാര്യത്തിലെടുക്കേണ്ടന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒരാഴ്‌ചയെങ്കിലും നിരീക്ഷിച്ചതിനു ശേഷം മാത്രമേ നിഗമനത്തിലെത്താന്‍ ആവുകയുള്ളുവെന്നാണ് ആരോഗ്യ വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്. 14 ശതമാനത്തിന് മുകളില്‍ നിന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പെട്ടെന്ന് 9.6 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.

Read also: പറമ്പിക്കുളം വനപാത കാലഘട്ടത്തിന്റെ ആവശ്യം; രമ്യ ഹരിദാസ്

ഏറ്റവും കൂടുതല്‍ പേരെ പരിശോധനക്ക് വിധേയമാക്കിയ ഒക്‌ടോബര്‍ 7ന് രോഗികളുടെ എണ്ണവും വര്‍ധിച്ചിരുന്നു. 73,816 പേരെ പരിശോധിച്ചപ്പോള്‍ അതില്‍ 10,606 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനവുമായിരുന്നു. എന്നാല്‍ ഇന്നലെ പരിശോധന കുറഞ്ഞപ്പോള്‍, രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 63,146 പേരെ പരിശോധിച്ചതില്‍ 5,445 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞ് 8.69 ശതമാനമായി. എന്നാല്‍ ഇത് കണക്കിലെടുക്കേണ്ടെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്. ഒരു ദിവസത്തെ മാത്രം പ്രതിഭാസമാകാമെന്നും, ഒരാഴ്‌ചയെങ്കിലും ഈ സ്‌ഥിതി തുടരുമോയെന്ന് നോക്കാമെന്നുമാണ് വിശദീകരണം.

സംസ്‌ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയെത്തിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പൊടുന്നനെ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത് ആശ്വസിക്കാന്‍ വക നല്‍കുന്നില്ലെന്നാണ് സര്‍ക്കാരും വിലയിരുത്തുന്നത്. എന്തായാലും വരുംദിവസങ്ങളിലെ കോവിഡ് കണക്കുകളാകും ഈ കാര്യത്തില്‍ നിഗമനത്തില്‍ എത്തിച്ചേരാന്‍ സംസ്‌ഥാനത്തെ സഹായിക്കുക.

Read also: കോവിഡിനെ ചെറുക്കാൻ ആയുർവേദം; പ്രതിഷേധവുമായി ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE