തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5ൽ താഴെയെത്തി. വാക്‌സിൻ വിതരണം സുഗമമാക്കാൻ സ്വകാര്യ മേഖലയിലുൾപ്പെടെ ഇന്നു മുതൽ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങും.
ജനുവരി ആദ്യം എഴുപതിനായിരം കടന്ന രോഗികളുടെ എണ്ണം 45,000 ത്തിനു താഴെയെത്തി. പ്രതിദിന മരണസംഖ്യയിലും കുറവുണ്ട്. രോഗ ബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. വ്യാപക പരാതിക്കിടയാക്കിയ വാക്‌സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കാനും നടപടി തുടങ്ങി.
മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌ത് എത്തുന്നവർക്ക് ഇനി ടോക്കൺ വേണ്ട. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്‌റ്റർ ചെയ്യുന്നവർക്ക് ടോക്കൺ സംവിധാനം തുടരും. നിലവിൽ ടോക്കൺ ലഭിച്ചവർക്ക് വാക്‌സിൻ നൽകിയ ശേഷമേ പുതിയ രജിസ്ട്രേഷൻ സ്വീകരിക്കൂ.
നിലവിൽ 30,061 മുതിർന്ന പൗരൻമാർ വാക്‌സിനെടത്തു. ഇന്നു മുതൽ കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കുത്തിവെപ്പ് തുടങ്ങും. 21 ലക്ഷം ഡോസ് വാക്‌സിൻ കൂടി ഉടൻ സംസ്‌ഥാനത്തെത്തും.
Also Read: പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം; ലാഭത്തിലുള്ളവയും വിൽക്കാൻ കേന്ദ്ര നീക്കം